UP bridge accident rescue work
ലഖ്നൗ: ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ ബേത്വ നദിക്ക് കുറുകെ നിർമ്മാണത്തിലിരുന്ന പാലത്തിന്റെ വൻ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് ആറ് തൊഴിലാളികൾ മരിച്ചു (UP Bridge Accident). വ്യാഴാഴ്ച അർധരാത്രിക്ക് ശേഷം (വെള്ളിയാഴ്ച പുലർച്ചെ ഏകദേശം 2 മണിയോടെ) ഉണ്ടായ ശക്തമായ കാറ്റിലും മുസാധാരമായ മഴയിലുമാണ് പാലത്തിന്റെ ഒരു ഭാഗം തകർന്നു വീണത്. അപകടസമയത്ത് പാലത്തിന്റെ മുകളിലും അടിയിലുമായി ഉറങ്ങിക്കിടന്നിരുന്ന തൊഴിലാളികളാണ് അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ടത്.
<a href=”https://media7news.com/category/India/” target=”_blank”>കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.</a>
ഔദ്യോഗിക വിവരങ്ങൾക്ക്
<a href=”https://up.gov.in/” target=”_blank”>Government of Uttar Pradesh</a>
സന്ദർശിക്കാം.
മൗറകന്ദറിനും കന്ദൗറിനും ഇടയിൽ നിർമ്മാണത്തിലിരുന്ന പാലമാണ് അപകടത്തിൽപ്പെട്ടത്. കനത്ത മൺസൂൺ മഴയ്ക്കും മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ച കൊടുങ്കാറ്റിനും പിന്നാലെയാണ് വലിയ കോൺക്രീറ്റ് സ്ലാബ് താഴേക്ക് പതിച്ചത്. അപകട വിവരമറിഞ്ഞ് പുലർച്ചെ തന്നെ ഹമീർപൂർ അഡീഷണൽ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള വലിയ പോലീസ് സംഘവും സംസ്ഥാന ദുരന്തനിവാരണ സേനയും (SDRF) സ്ഥലത്തെത്തി വലിയ ക്രെയിനുകളുടെ സഹായത്തോടെ രക്ഷാപ്രവർത്തനം ആരംഭിച്ചു.
<a href=”https://www.instagram.com/media7onlive/” target=”_blank”>ഇവിടെ കാണുക</a>
അപകടത്തിൽ പരിക്കേറ്റ മൂന്ന് തൊഴിലാളികളെ തൂണുകൾക്കിടയിൽ നിന്ന് സാഹസികമായി രക്ഷപെടുത്തി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തകർന്നുവീണ കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ ജെസിബി മെഷീനുകൾ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് തുടരുകയാണ്. ദുരന്തത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കടുത്ത ദുഃഖം രേഖപ്പെടുത്തുകയും, മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തിര ധനസഹായവും പരിക്കേറ്റവർക്ക് മികച്ച ചികിത്സയും ഉറപ്പാക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകുകയും ചെയ്തു. മോശം കാലാവസ്ഥയിലും നിർമ്മാണത്തിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതാണോ അപകടത്തിന് കാരണമെന്നതിനെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


